6/3/13

ജനിതക മാറ്റം...?

"അമാനുഷിക ശക്തിയുള്ള ഒരപൂർ‍വ്വവതാരമല്ല ഞാൻ. സിമ്പ്ളി അയാമെ ഡോക്ടർ." ഡോക്ടറിൽ നിന്ന്‌ അത്തരം ഒരു പരാമര്‍ശം മധുസൂദനന്‍ പ്രതീക്ഷിച്ചിരുന്നില്ല. അനുഭാവപൂര്‍ണ്ണമായ ഒരു പ്രതികരണമായിരുന്നു കാത്തിരുന്നത്‌. 

"ഡോക്ടറിൽ ദൈവചൈതന്യമുണ്ടെന്ന്‌ ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. വർഷങ്ങൾ‍ കാത്തിരുന്നിട്ടും മക്കള്‍ ഉണ്ടാകാത്ത എത്രയോ പേര്‍ ഡോക്ടറുടെ കൈപ്പുണ്യം നേരിട്ടനുഭവിക്കുന്നു?"

"അതെന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റും മനുഷ്യനെന്ന നിലയ്ക്കുള്ള സേവനവുമാണ്‌. അതിന്‌ ശാസ്ത്രലോകത്തിന്റെ സംഭാവനകൾ‍  പ്രയോജനപ്പെടുത്തുന്നുവെന്നു മാത്രം."

"ഇത്‌ മാത്രമാണ്‌ ഞാനും ഡോക്ടറില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടിയെങ്കിലും ഡോക്ടര്‍ സഹായിക്കണം." മധുസൂദനന്റെ സ്വരത്തില്‍ ക്ളായ്‌വ്‌ കലര്‍ന്നിരുന്നു.

"മധു പലയാവര്‍ത്തി എന്നെ സമീപിച്ചു കഴിഞ്ഞല്ലോ ഇപ്പോൾ.
അപ്പോഴൊക്കെ വ്യക്തമായ ഉത്തരവും നല്‍കിയിട്ടുണ്ട്‌. മധുവിന്‌ വെറുമൊരു കുഞ്ഞിനെ മാത്രം പോരല്ലൊ...?" 

"ഒരു പെണ്‍കുഞ്ഞ്‌ വേണമെന്ന്‌ പറയുന്നത്‌ തെറ്റാണോ, അല്ലെങ്കിലിന്ന്‌ നടക്കാത്തൊരു സംഭവമാണോ അത്‌?"

"മധു കരുതുന്നതുപോലെ അത്ര  നിഷ്പ്രയാസമാണ് അതെന്ന വിശ്വാസമില്ലെങ്കിലും സാധ്യമാണ്‌. അതല്ലല്ലോ പ്രശ്നം? പിന്നീടുള്ള ചില നിബന്ധനകള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന്‌ എനിക്കുതന്നെ ബോധ്യമില്ലാത്ത നിലയ്ക്ക്‌....അയാം നോട്ട്‌ ഷുവര്‍ എബൌട്ട് യുവര്‍ അംബീഷന്‍സ്‌." 

ഡോക്ടറുടെ തീരുമാനത്തില്‍ അയവ്‌ വന്നിരിക്കുന്നു. തുടക്കത്തില്‍ സാധിക്കില്ലെന്ന്‌ പറഞ്ഞിടത്താണ്‌ എനിക്കുറപ്പില്ലെന്നിടത്തേക്ക്‌ എത്തിയിരിക്കുന്നത്‌. ഇത്‌ തീര്‍ച്ചയായും പ്രതീക്ഷയ്ക്ക്‌ വക നല്‍കുന്നുവെന്ന്‌ മധുസൂദനന്‍ തീര്‍ച്ചപ്പെടുത്തി.

"എല്ലാ റിസ്ക്കും ഞാനേല്‍ക്കുന്നു. എത്രമാത്രം ഭയത്തോടുകൂടിയാണ്‌ ഒരു പെണ്‍കുട്ടിക്ക്‌ ഇന്നത്തെ കാലത്ത്‌ ജീവിക്കാനാകുക എന്ന്‌ ഡോക്ടര്‍ക്കറിയാമല്ലൊ? കായികമായ ശക്തി നേടണം, കരാട്ടേ പഠിക്കണം, തന്റേടത്തോടെ കാര്യങ്ങള്‍ നേരിടാനുള്ള ചങ്കൂറ്റം നേടണം എന്നൊക്കെ പറഞ്ഞാലും അതൊക്കെ എത്രമാത്രം പ്രായോഗികമാണെന്ന്‌ നമുക്കറിഞ്ഞുകൂടെ?"

"മധു ഇപ്പോള്‍ സംസാരിക്കുന്നത്‌ ഇതിനൊക്കെ ശാശ്വതമായൊരു പരിഹാരം കിട്ടിക്കഴിഞ്ഞു എന്ന രീതിയിലാണല്ലൊ."

"എനിക്കുറപ്പുണ്ട്‌ ഡോക്ടര്‍, ഡോക്ടറെക്കൊണ്ട്‌ പറ്റാത്തതല്ലെന്ന്‌. പുതിയവയെ സ്വീകരിക്കാനും വെല്ലുവിളികളെ നേരിടാനും ഞാനെന്നും സന്നദ്ധനാണ്‌. മറ്റൊരാളെക്കാളും മുന്‍പ്‌ എനിക്കതീ സമൂഹത്തിനു മുന്‍പില്‍ പ്രയോഗിച്ചു കാണിക്കണം."

പ്രായോഗികതയുടെ പ്രശ്നങ്ങൾ നിസ്സാരമാക്കി മാറ്റത്തിന്റെ പുതുമയിലെ വക്താവാവുക എന്നതിനു മുൻതൂക്കം കൊടുക്കുന്ന ചിന്തകൾ. അസാധാരണമായ സംഭവങ്ങൾക്കു അത്ഭുതപരമായ പങ്കു വഹിക്കണമെന്നത് മധുസൂദനന്റെ പൂർത്തിയാക്കാൻ കഴിയാത്ത ആഗ്രഹമാണ്‌.

"മധു പറയുന്നത്‌ ശരി തന്നെ. പെണ്‍കുട്ടികളില്‍ സ്വയരക്ഷക്കുള്ള കഴിവ്‌ ജന്മനാ ഉണ്ടാകണം എന്നതില്‍ എനിക്കഭിപ്രായ വ്യത്യാസമില്ല. എന്താണതിന്‌ മാര്‍ഗ്ഗം എന്നത്‌ ഞാനും ചിന്തിക്കുന്നു. പക്ഷെ ജനറ്റിക്ക്‌ ഘടന മാറ്റുമ്പോള്‍ സംഭവിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായി ഇന്ന്‌ പല പരീക്ഷണങ്ങളുടേയും അവസാന റിസള്‍ട്ടില്‍ കാണാനാകുന്നു."

"പ്രകൃത്യാ സംഭവിക്കുന്ന ജനിതക ഘടനയെ മാറ്റത്തിന്‌ വിധേയമാക്കുമ്പോള്‍ ചില ഇഷ്ടപ്പെടായ്മകള്‍ പ്രത്യക്ഷപ്പെടുന്നത്‌ സ്വാഭാവികമല്ലേ? അങ്ങിനെ ചിന്തിച്ചാല്‍ പ്രാകൃത മനുഷ്യലേക്ക്‌ ചുരുങ്ങിപ്പോകുകയല്ലേ ചെയ്യുക? പരീക്ഷിക്കപ്പെടുന്ന വസ്തുകളില്‍ സംജാതമാകുന്ന പരീക്ഷണ ഫലത്തിലെ കുറവുകള്‍ തുടര്‍ന്നുള്ളവയില്‍ പരീക്ഷിക്കപ്പെടുമ്പോഴല്ലേ പരീക്ഷണം പൂര്‍ണ്ണമാകുന്നത്‌?"

"മധുവിനങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ വ്യക്തമല്ലാത്ത ഒരു പരീക്ഷണത്തിന്‌ ഞാന്‍ ശ്രമിക്കാം. കാര്‍ഷിക രംഗത്തെ ഗവേഷണ ഭീമനായ 'മൊന്‍സാന്റോ' വിപണിയിലിറക്കിയ ധാന്യങ്ങളെക്കുറിച്ച ഗുണവും ദോഷവും മധു കേട്ടിരിക്കുമല്ലോ? ഒരു വസ്തുവില്‍ നിന്നു ലഭിക്കുന്ന ലാഭത്തിലെ ഇരട്ടിപ്പിന്റെ തോത്‌ മാത്രമാണ്‌ മുഖ്യമായ ചിന്തയില്‍ കടന്നുവരുന്നത്‌. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ദോഷം സ്വയം അനുഭവിക്കുമ്പോള്‍ മാത്രമാണ്‌ വേണ്ടായിരുന്നു എന്ന ചിന്ത പ്രസക്തമാകാറുള്ളത്‌. അപ്പോഴവിടെ ലാഭം എന്നത് വിസ്മരിക്കപ്പെടുകയും പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ദോഷങ്ങള്‍ മുഖ്യശത്രു ആകുകയും ബഹളം ഉണ്ടാക്കുകയുമല്ലേ സംഭവിക്കുന്നത്?"

"മനുഷ്യ ശരീരത്തിലെ ജീനുകളെ വേണ്ട വിധത്തില്‍ ക്രമീകരിച്ച്‌ ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന മൊന്‍സാന്റോയെപ്പോലെയുള്ള ഒരു ഭീമനില്‍ തന്നെയാണല്ലോ ഡോക്ടറും സേവനം അനുഷ്ഠിക്കുന്നത്‌. അതുകൊണ്ടുതന്നെ എനിക്ക്‌ പ്രതീക്ഷിക്കാമല്ലോ..." മധുസൂദനന്‍ ഡോക്ടറുടെ വാക്കുകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ സ്വന്തം തീരുമാനം ശരിയെന്ന നിലപാടിലായിരുന്നു.

"ജീനുകളുടെ ക്രമീകരണത്തെക്കുറിച്ച്‌ ധാരാളം എക്സ്പിരിമെന്റ്‌സ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. പുരുഷബീജത്തിലേയോ സ്ത്രീയുടെ അണ്ഡത്തിലേയോ പോരായ്മകള്‍ പരിഹരിച്ച്‌ സന്താനലബ്ധി നല്‍കുക എന്നതിനപ്പുറത്തേക്ക്‌ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പറയുന്നത്ര എളുപ്പമല്ലാത്തെ സങ്കീര്‍ണ്ണതകളിലൂടെയുള്ള യാത്ര." ഡോക്ടര്‍ മേശപ്പുറത്തിരുന്ന സ്റ്റെതസ്ക്കോപ്പിലൂടെ വിരലുകളോടിച്ചു  കൊണ്ടിരുന്നു. മധുസൂദനന്റെ തീരുമാനം തിരുത്തിക്കാനാവുമോ എന്ന് ശ്രമിച്ചുകൊണ്ടിരുന്നു.

"സത്യത്തില്‍ പുതിയവയെ സ്വീകരിക്കാനുള്ള ഒരുതരം ആകാംക്ഷയിലാണ്‌ ഞാനിപ്പോള്‍. ഫിലിപ്പിനോ സ്ത്രീകള്‍ പ്രസവിച്ചാല്‍ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുന്നത്‌ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണെന്ന്‌ കേട്ടിട്ടുണ്ട്‌. മനുഷ്യന്റെ മുഖമുള്ള നായ്ക്കുട്ടികള്‍ ജനിക്കുന്നു. മനുഷ്യന്റെ കൈകാലുകളോടുകൂടിയ കുഞ്ഞുങ്ങളെ പ്രസവികുന്ന മൃഗങ്ങള്‍. അങ്ങിനെ എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. എന്തിന്‌...കുരങ്ങില്‍ നിന്ന പരിണാമം വിശ്വസിക്കാമെങ്കില്‍ ഒരു തുടര്‍യാത്രയും സംഭവിച്ചു കൂടെന്നില്ലല്ലോ?"

"മനുഷ്യരൂപമുള്ള മൃഗങ്ങള്‍ എന്നത്‌ മനുഷ്യവൈകൃതങ്ങളുടെ സൃഷ്ടി എന്നേ പറയാന്‍ പറ്റൂ."

"ഡോക്ടര്‍, ഞാന്‍ അര്‍ത്ഥമാക്കുന്നത്‌ പരീക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പ്രകൃതിയില്‍ സങ്കരയിനം സൃഷ്ടിക്കപ്പെടുന്നു എന്നാണ്‌. പരീക്ഷണത്തിനുള്ള ഒരു സാദ്ധ്യത പ്രകൃതി തന്നെ കാണിച്ചു തരുന്നു എന്നാണ്‌."

"ഇത്തരം അപൂര്‍വ്വ ജീവികള്‍ പ്രസവത്തോടെയോ അല്ലെങ്കില്‍ അധികം വൈകാതെയോ മരണപ്പെടുന്നുണ്ട്‌."

"അതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കപ്പെടാനും കഴിയുമ്പോള്‍ തെളിയിക്കപ്പെട്ട സത്യമായി തീരില്ലെ അത്‌?"

"മധു പറഞ്ഞുവരുന്നത്‌ മനുഷ്യനും മൃഗവും പക്ഷിയും ഒക്കെക്കൂടിയുള്ള 'മനുഷ്യമൃഗപ്പക്ഷി' എന്ന പുതിയ സങ്കല്‍പ്പത്തിലേക്കാണോ?"

"അത്രയൊന്നും കണക്കു കൂട്ടുന്നില്ലെങ്കിലും മനുഷ്യന്‌ പ്രത്യേക കഴിവുകള്‍ നല്‍കുന്നതിന്‌ പര്യാപ്തമായ ജീനുകളുടെ ക്രോഡീകരണം സാദ്ധ്യമാവാം എന്നാണ്‌." തന്റെ ചിന്തകൾക്കൊപ്പം ഡോക്ടർക്ക് സഞ്ചരിക്കാനാകുന്നില്ലല്ലൊ എന്നോർത്ത് മധുസൂദനൻ കുണ്ഠിതപ്പെട്ടു. പരിണതഫലം വരുത്തിയേക്കാവുന്ന രൂപവ്യത്യാസങ്ങളിൽ സംശയിക്കുന്ന ഡോക്ടർ തന്റെ പ്രതീക്ഷകൾക്കു മങ്ങലേല്പിക്കുമോ എന്ന് സന്ദേഹിച്ചു.

"തെളിയിക്കപ്പെടേണ്ട വസ്തുതകളാണ്‌ മധു ഭാവനയില്‍ കൊണ്ടുനടക്കുന്നത്‌. എന്തായാലും മധു ആഗ്രഹിക്കുന്ന വിധത്തില്‍ മധുവിനൊരു കുഞ്ഞ്‌ എന്ന പ്രതീക്ഷയെ ഞാന്‍ തടയുന്നില്ല. എന്റെ പരിമിതികള്‍ മധുവിനോട്‌ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്തിന്റെ പേരിലായാലും പിന്നീടൊരു കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഡോക്ടറുടേതല്ലാത്ത പിഴവുകള്‍ക്കുപോലും കുറ്റക്കാരാകേണ്ടി വരുന്നവരാണ്‌ ഞങ്ങള്‍. അപ്പോള്‍ ഒരു പരീക്ഷണം വരുത്തിയേക്കാവുന്ന വെല്ലുവിളികള്‍ ചില്ലറയാകില്ല."

"നല്ലതായാലും ചീത്തയായാലും ഈ പ്രശ്നത്തിന്റെ പേരില്‍ ഡോക്ടറെ ഒരിയ്ക്കലും കുറ്റക്കാരനാക്കില്ല."

-------------------------------------------

മധുസൂദനന്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒരു മാലഖക്കുട്ടി. തൂക്കം കുറവ്. തൂക്കത്തിനനുസരിച്ച് ശരീരവും ചെറുതായി ഒതുങ്ങിയിരിക്കുന്നു. കൈകാലുകള്‍ക്കിടയിലെ നേര്‍ത്ത ചര്‍മ്മം പോലുള്ള ആവരണം പ്രത്യേകത.

മാലാഖക്കുട്ടി മായയെന്ന പേരിൽ വളർന്നുകൊണ്ടിരുന്നു. അമിതമായി വളര്‍ന്ന ചര്മ്മമായിരുന്നു മായയെ പ്രശസ്തയാക്കിയത്. മധുസൂദനൻ നിറഞ്ഞ തൃപ്തനായി. മായ ദൈവാവതാരമായും ചിറകുള്ള മാലാഖക്കുട്ടിയായും മനുഷ്യന്റെ അത്ഭുത പ്രതിഭാസമായും വ്യാപിച്ചുകിടന്നു. ആദ്യമൊക്കെ അനിഷ്ടം തോന്നിയെങ്കിലും പയ്യെപ്പയ്യെ മധുസൂദനന്റെ ഭാര്യയും താതാത്മ്യം പ്രാപിക്കുകയായിരുന്നു. ഡോക്ടർ ഇടയ്ക്കിടെ കുട്ടിയെ സന്ദർശിക്കുകയും മധുസൂദനനോട് വിവരങ്ങൾ തിരക്കുകയും ചെയ്തുകൊണ്ടിരുന്നു.

"ഇപ്പോൾ പ്രശ്നമൊന്നുമില്ലല്ലൊ മധു?" തുടക്കത്തിലെ പ്രചരണവും പുതുമയും കുറഞ്ഞു വന്ന സന്ദർഭത്തിൽ ഡോക്ടർ മധുസൂദനനോടു ചോദിച്ചു.

"ഇല്ല ഡോക്ടർ. ഞാനും വൈഫും ഇപ്പോൾ വളരെ ഹാപ്പിയാണ്‌."

"പ്രശസ്തരായല്ലൊ അല്ലേ? ഹാപ്പിയായിരിക്കണമല്ലോ. ജനന സമയത്തെ കുഞ്ഞിന്റെ തൂക്കക്കുറവ് എന്നെ വളരെ ഉല്‍ക്കണ്ഠാകുലനാക്കിയിരുന്നു. അതൊരു സ്വാഭാവിക പരിണാമമെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നതും അതായിരുന്നു, നമ്മുടെ കണക്കുകൂട്ടലുകളിൽ നിന്നും മാറിയ ചില സംഭവങ്ങൾ സംഭവിക്കാം എന്നത്. നമ്മൾ പ്രതീക്ഷിക്കാത്തവ ഇനിയും ചിലപ്പോൾ ഉണ്ടായേക്കാം എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്."

"ഇനി എന്തിനാശങ്ക? വക്കീലന്മാരുടേതുപോലുള്ള ഉടുപ്പിട്ട് അവൾ സുഖമായി സ്കൂളിൽ പോയി വരുന്നു. മറ്റു കുട്ടികളൊത്ത് കളിച്ചുചിരിച്ചു നടക്കുന്നു. ഇത്രയും നാൾ അവൾക്കൊരു അസുഖം പോലും വന്നിട്ടില്ല. മറ്റു കുട്ടികളേക്കാൾ അല്പം ചെറുതാണ്‌ എന്നതൊഴിച്ചാൽ സുന്ദരിക്കുട്ടി."

"അവളിലെ അധിക ഭാഗങ്ങൾ അവളുടെ ദിനചര്യകൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടോ?" പക്ഷികളുടേതുപോലെ ആ കുട്ടിക്കൊരു ചിറക് പ്രത്യക്ഷപ്പെടും എന്ന് കരുതിയിരുന്നില്ല. രക്ഷപ്പെടാനൊരു മാർഗ്ഗം, മുകളിലേക്ക് ഉയരാനുള്ള ഒരു കഴിവ്; അത്ര മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളു. മധുവിന്റെ തിടുക്കം തന്റെ പ്രവർത്തനത്തെ ബാധിച്ചതിൽ ഡോക്ടർ മൗനം പൂകി. മധുവിന്റെ സന്തോഷം കാണുമ്പോൾ അയാള്‍ ആഗ്രഹിച്ചതും ഇത്തരം ഒരപൂർവ്വതയായിരുന്നു എന്നു തോന്നുന്നു. മധുവിന്റെ ഭാര്യ ആദ്യമെല്ലാം ഒന്നു പകച്ചെങ്കിലും പ്രയാസപ്പെട്ടെങ്കിലും സ്വന്തം കുഞ്ഞിന്റെ അധികഭാഗവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. കുഞ്ഞിനോടുള്ള മാതൃവാത്സല്യത്തിന് അതൊരു കുറവായി തോന്നിയില്ല അവര്‍ക്ക്. മധുവിന്റെ തോന്നലുകളെ തിരുത്താന്‍ പോയില്ല. തന്റെ പരീക്ഷണഫലങ്ങൾ ഇതുതന്നെയാണെന്നു മധു തീർച്ചപ്പെടുത്തിക്കോട്ടെ.

"പ്രയാസം ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, തീരെയില്ല. അവളുടുപ്പിട്ടാൽ ആ ഭാഗങ്ങളൊന്നും മറ്റാർക്കും കാണാനും കഴിയില്ല. അവൾക്കാകെയുള്ള പ്രയാസം സ്കൂളിലെ സ്പോർട്ട്സ് ഗെയിംസ് മത്സരങ്ങളിൽ നിന്ന് അകറ്റി നിറുത്തുന്നു എന്നതാണ്‌. അവൾ ഓടുന്നതും ചാടുന്നതുമെല്ലാം പറക്കുന്നതുപോലെ ആയതിനാൽ."

"മധു നേരത്തേ സൂചിപ്പിച്ചതുപോലുള്ള ഇത്തരം കാണാപ്പഴുതുകൾ തുടർന്നുള്ള പരീക്ഷണങ്ങളിൽ നികത്തപ്പെടുമ്പോള്‍ പൂർണ്ണമാകും എന്നു വിശ്വസിക്കാം. നമ്മൾ ചിന്തിക്കാത്തത് പലതും കണ്ടെന്നിരിക്കാം. അവൾക്ക് മറ്റു വല്ല തടസ്സവും..?"

"ഡോക്ടറും കൂടെക്കൂടെ കാണുന്നതല്ലെ അവളെ? അവൾക്കത് കൂടുതൽ അഴകു നൽകുന്നു. സുന്ദരമായ വെളുത്തുനേർത്ത ചര്‍മ്മത്തിന്റെ  ഞൊറികൾ രണ്ടുഭാഗത്തും കാലുകൾക്കിടയിലും അലയിളക്കം പോലെ കിടക്കുന്നത് അപൂർവ്വ ഭംഗിയാണ്‌. കയ്യുകൾ ഉയർത്തുമ്പോൾ വിശറിപോലെ വിരിഞ്ഞു വരുന്ന ചിറക്."

"അവള്‍ക്ക് ചിറകുണ്ടെന്നത് ഇനിയും കൂടുതല്‍ പരസ്യപ്പെടുത്തരുത്. കുട്ടി വലുതാകുകയാണ്‌. മധു എത്രയൊക്കെ സന്തോഷിക്കുമ്പോഴും ആശങ്കകൾ എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നതുപോലെ." 
ഒരു പക്ഷി നേരിടേണ്ടിവരുന്ന ആക്രമണം പക്ഷിയുടെ കഴിവുകളുള്ള മായയുടെ കാര്യത്തിൽ സംഭവിച്ചെങ്കിലോ? തള്ളിക്കളയാനാകാത്ത സാദ്ധ്യത ഡോക്ടറെ വീർപ്പുമുട്ടിച്ചു.

"കാരണം?" 

"‘മൊൻസാന്റൊ’ തന്നെ മധു. ധാരാളം ധാന്യങ്ങൾ വളരെപ്പെട്ടെന്ന് ഉല്പാദിപ്പിക്കപ്പെടുന്നു എന്ന ഒറ്റ കാരണത്താൽ എല്ലാവർക്കും സ്വീകാര്യമായ തോതിൽ വളർന്ന വിപ്ളവകരമായ മുന്നേറ്റം. ജൈവഘടനയിൽ മാറ്റം വരുത്തിയ ഇത്തരം ധാന്യങ്ങൾ പല തരത്തിലുള്ള വിഷാംശങ്ങളും സ്വീകരിച്ചിരിക്കുന്നു എന്നാണ്‌ പരീക്ഷണങ്ങളിൽ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. അരിയും ഗോതമ്പും മാത്രമല്ല, കോളിഫ്ളവറും കടുകും വഴുതനയും തുടങ്ങി എല്ലാം ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികളല്ലാത്ത ക്യാൻസർ,ട്യൂമർ എന്നീ രോഗങ്ങൾ ഈയിടെയായി പെരുകുന്നതും കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ കേടുവരുന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്‌. ഞാൻ പറഞ്ഞുവരുന്നത് ജെനറ്റിക് മോഡിഫിക്കേഷൻ മൂലം സസ്യങ്ങളിൽ സംഭവിച്ചതുപോലുള്ള ഘടനയുടെ താളം തെറ്റലും അതുമൂലമുണ്ടാകുന്ന ദോഷവും മനുഷ്യരുടെ കാര്യത്തിലും സംഭവിച്ചേക്കാം എന്ന ആശങ്കയാണ്‌."

"ഇവിടെ പക്ഷെ വിഷാംശത്തിന്റെ സംഭവങ്ങളൊന്നും ഇല്ലല്ലോ?" മധുസുദനന്റെ വിശ്വാസത്തിലും ഇപ്പോള്‍ സംശയം കലര്‍ന്നു തുടങ്ങിയിരിക്കുന്നു. 

"നമ്മുടെ വിഷയത്തിൽ ഇപ്പോഴില്ല എന്നു പറയാം. പക്ഷേ പ്രതിരോധം എന്ന ചിന്ത എന്തൊക്കെ കൂട്ടിച്ചേർക്കും എന്ന് പറയാനാവുമോ? വിഷാംശം മാത്രമല്ല പ്രശ്നം. നമ്മള്‍ മുന്‍കൂട്ടി കാണാത്ത പലതും പിന്നീട് പുറത്തു വരും. ഉദാഹരണത്തിന്‌ മായയുടെ തൂക്കക്കുറവ്, പിന്നെ സ്കൂളിലെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നത്. അങ്ങിനെ പലതും ഉണ്ടായിക്കൂടെ?"

"ഡോക്ടറെന്നെ ഇപ്പോൾ ഭയപ്പെടുത്തുകയാണ്‌."

"ഹ..ഹ..മധുവായതുകൊണ്ടാണ്‌ ഞാനിങ്ങനെ സംസാരിച്ചത്. മറ്റൊരാളായിരുന്നുവെങ്കിൽ അറിഞ്ഞിരുന്നുകൊണ്ട് താനെന്തിനാണ്‌ ഇത് ചെയ്തത് എന്ന് എന്നോട് തിരിച്ച് ചോദിച്ചേനെ. എല്ലാം വ്യക്തമായാലും അതിനുള്ളിൽ അറിഞ്ഞുകൊണ്ട് തലവെക്കാനാണ്‌ ഇന്നത്തെ മനുഷ്യനിഷ്ടം. എല്ലാം നന്നായി തന്നെ കലാശിക്കുമെന്ന് നമുക്കാശിക്കാം മധു. ഞാനിറങ്ങട്ടെ."

----------------------------

നിലാവ് പരന്ന പുഴുക്കമുള്ള ഒരു രാത്രി. രാത്രിഭക്ഷണം കഴിഞ്ഞ് മധുസൂദനനും ഭാര്യയും മായയും കൂടി മുറ്റത്ത് കാറ്റുകൊണ്ടിരിക്കുന്നു. മെലിഞ്ഞ കാറ്റ് ഇലകളെ ചെറുതായി തലോടുന്നുവെന്നു മാത്രമേയുള്ളു. അകത്തിരിക്കുന്നതിനേക്കാൾ കുറവുണ്ട് ഉമ്മറത്തെ ഉഷ്ണത്തിന്‌. തെങ്ങോലകൾക്കിടയിലൂടെ നിലാവന്റെ ആഴത്തിലേക്ക് മായ ആർത്തിയോടെ നോക്കി.

"അച്ഛാ..ഞാനീ നിലാവിൽ ഒന്നു പറന്നു നോക്കട്ടെ?" മധുസൂദനനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചുകൊണ്ട് മായ ചോദിച്ചു.

"നിയെന്താ വെല്ല കിളിയുമാണോ പറക്കാന്‍? രാത്രിയിൽ അവള്‍ടെയൊരു പൂതി. മിണ്ടാണ്ട് അടങ്ങ്യൊത്ങ്ങി ഇരുന്നോ അവ്ടെ." മധുസൂദനന്റെ ഭാര്യ പരിഭവം പറഞ്ഞു.

"അതിനവൾക്ക് രാത്രിയിലും കണ്ണു കാണാമല്ലോ." മധുസൂദനൻ മകളെ സപ്പോർട്ട് ചെയ്തു.

"അതന്നെ അച്ഛാ....?" മായ മധുസൂദനന്റെ കഴുത്തിൽ ഞാന്നുകിടന്നു കൊഞ്ചി.

"മോള്‍ക്കതിനു പറ്റുമോ? ശ്രമിച്ചു നോക്ക്."

തനിക്ക് പറക്കാന്‍ കഴിയുമെന്ന് മായയ്ക്ക് മാത്രമെ അറിയാമായിരുന്നുള്ളു. ആരും കാണാതെ ചിലപ്പോഴൊക്കെ അവളതിനു ശ്രമിച്ചിരുന്നു. വർദ്ധിച്ച സന്തോഷത്തോടെ എഴുന്നേറ്റ മായ അനുവാദത്തിനായി കേഴുന്നതു പോലെ അമ്മയുടെ മുഖത്തേക്ക് നോക്കി.

"കൊഞ്ചിപ്പിള്ളയല്ലെ? " വിശ്വാസമായില്ലെങ്കിലും മകളുടെ നിലാവിലെ നീന്തൽ കാണാന്‍ ആ അമ്മയും കൊതിക്കുന്നതുപോലെ....

അല്പം നീങ്ങിനിന്ന് മായ കയ്യുകൾ ഉയർത്തി. വിശറി പോലെ വിരിഞ്ഞ ചിറകുകൾ മയിൽനൃത്തത്തെ ഓർമ്മിപ്പിച്ചു. ശരീരത്തിൽ ചെറുതായ ഒരുയർച്ച രൂപപ്പെട്ടു. തല ചരിച്ച് മായ അച്ഛനേയും അമ്മയേയും നോക്കി. മധുസൂദനൻ അഭിമാനത്തോടെ ഭാര്യയുടെ മുഖത്തേക്കു ശ്രദ്ധിച്ചു. മധുസൂദനന്റെ ഭാര്യയ്ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. വിരിഞ്ഞ ചിറകുകൾക്ക് അത്രയും അഴകായിരുന്നു. മകളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. പിന്നെ അത്ഭുതത്തോടെ മായയുടെ ചലനം നോക്കിനിന്നു കണ്ണുകളനക്കാതെ.

ഒഴിഞ്ഞ തെങ്ങോലകൾക്കിടയിലൂടെ ഒരൊറ്റ കുതിപ്പ്. മധുസൂദനന്റെ പുരയ്ക്കു മുകളിൽ വലിയൊരു വെളുത്ത വവ്വാൽ വട്ടം ചുറ്റി പറന്നു. ചാഞ്ഞും ചരിഞ്ഞും ഒഴുകിയും ഉയർന്നും താഴ്ന്നും കുറച്ചുനേരം....താഴെയിറങ്ങിയ മായ മധുസൂദനനോടു ചേർന്നുനിന്ന് ചോദിച്ചു. "ഞാനാ മനപ്പറമ്പു വരെ ഒന്നു പോയി വന്നാലോ?"

"അതെന്തിനാ?"

"അകലെ...മനപ്പറമ്പിനു മോളില് ‘പാറാട’*കൾ ചെറകടിച്ചു പറക്കുന്നത് ഞാൻ മോളില് വെച്ചു കണ്ടു. എന്തു ഭംഗ്യാണെന്നോ കാണാൻ? പിന്നേയും ഇഷ്ടംപോലെ കിളികള്‍ അവ്ട്യിണ്ട്ന്ന്‍ എല്ലാരും പറയണ്. എല്ലാറ്റിനേയും ഒരുമിച്ച് മോളില് നിന്ന്‍ കാണാൻ നല്ല ശേലായിരിക്കും. ഞാനൊന്നു കണ്ട്ട്ട് വരാച്ഛാ."

"താമസിക്കരുത് തിരിച്ചു വരാൻ. വേറെങ്ങും പോകരുത്."

'ഇല്ലച്ഛാ' എന്നു പറഞ്ഞ് അവൾ വീണ്ടും ഉയർന്നു. 

അലപ്ം ദൂരെയാണ്‌ പക്ഷികളുടെ താവളമായ മനപ്പറമ്പ്. നേരിട്ട് പറക്കുമ്പോൾ കുറച്ചേ ഉള്ളു. കൊത്തും കിളയുമില്ലാതെ കാടുപിടിച്ചു കിടക്കുന്ന പറമ്പ്. യക്ഷികളും പ്രേതങ്ങളും കുടിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന പറമ്പ്. ഭയം മാത്രം സമ്മാനിക്കുന്ന പറമ്പിലെ പുരാതനമായ മരങ്ങളിലെല്ലാം വിവിധയിനം പക്ഷികൾ താവളമാക്കിയിരിക്കയാണ്‌. മറക്കാനാവാത്ത മായക്കാഴ്ചക്കൾ മായയുടെ മനം നിറച്ചു.

അനാവശ്യ കോലാഹലങ്ങളില്ലാതെ നിലാവിൽ മർമ്മരം പോലെ തങ്ങിനിൽക്കുന്ന കുറുകലും മൂളലും. മായയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പക്ഷികളിൽ ചിലവ ബലമില്ലാതെ പറന്നു താണുകൊണ്ടിരുന്നു. മായ മുകളിലായി വട്ടം കറങ്ങിനിന്ന് കാഴ്ചകൾ ആസ്വദിച്ചു. ഇലകൊഴിഞ്ഞ മരങ്ങളും തളിർത്ത മരങ്ങളുമെല്ലാം ചന്തമുള്ള കിളികൾ കയ്യടക്കിയിരിക്കുന്ന കാഴ്ച എത്ര സുന്ദരം. വള്ളിപ്പടർപ്പുകളിലെ കുഞ്ഞിക്കിളികളും വലിയ മരങ്ങളിലെ വെള്ളക്കൊക്കുകളും പാറാടയുമെല്ലാം നിദ്രയിൽ തന്നെ. തളിർത്തു നിൽക്കുന്ന മരക്കൊമ്പുകളിൽ കൂണു മുളച്ചു പൊന്തിയതുപോലെ നിരന്ന വെള്ളക്കൊക്കുകൾ തന്നെ കൂടുതൽ മനോഹരം. അവയ്ക്കു മുകളിൽ ചുറ്റിപ്പറന്ന് ഒരോന്നും വീക്ഷിച്ചുകൊണ്ടിരുന്ന മായ പെട്ടെന്നൊരു വെടി ശബ്ദം കേട്ടു.

ഉറക്കം നഷ്ടപ്പെട്ട പക്ഷികളെല്ലാം കലപില കൂട്ടി ചുറ്റും ദുർബലമായി പറന്നുനിന്നു. വെടിയേറ്റ ഒരു വെള്ളക്കൊക്ക് മരത്തിന്റെ ചില്ലകളിൽ തട്ടിത്തടഞ്ഞ് നിലത്തേക്കുരുണ്ടു വീണു. ചതിച്ചു പിടിക്കുന്ന പക്ഷിവേട്ടക്കാരുടെ ക്രൂരതയിൽ മായയുടെ മനസ്സുരുകി. കൈകാലുകൾ തളരുന്നതുപോലെ തോന്നിത്തുടങ്ങി.

കൊക്കുകളും കാക്കയുമെല്ലാം ചിതറിപ്പറന്നുക്കൊണ്ടിരുന്നു. പക്ഷികളുടെ ദയനീയമായ കരച്ചിൽ നിലാവിന്‌ കറുപ്പുനിറം സമ്മാനിച്ചു.
വീണ്ടും വെടി ശബ്ദം!
മായയുടെ തല പെരുത്തു. പിന്നെ ഒന്നും ഓർമ്മയില്ല. കൊക്കുകളൊഴിഞ്ഞ മരക്കൊമ്പുകൾക്കിടയിൽ വെളുത്ത വവ്വാലിന്റെ ചലനമറ്റ ശരീരം തടഞ്ഞു കിടന്നു.
                                      ----------------------------
*പാറാട----വവ്വാല്‍

( ബെഞ്ചാലിയുടെ ജൈവതാളം തെറ്റിക്കുന്ന ജനിതക മാറ്റം 
എന്ന ലേഖനം വായിച്ചപ്പോള്‍ മുതല്‍ ഒരു കഥ എഴുതണം എന്ന് തോന്നി.)
ഈ മഷിയില്‍ പ്രസിദ്ധീകരിച്ചത്.


(കഥ കേള്‍ക്കണം എങ്കില്‍ എന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം)








142 അഭിപ്രായങ്ങൾ:

  1. തികച്ചും കാലോചിതമായ ഒന്ന്
    എങ്കിലും മാഷെ ആ പാവം മായയെ
    ഇത്രവേഗം.....
    കൊള്ളാം ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോള്‍ കഥാകാരന്‍ കഥ പറയുന്നതും കേട്ടു ഒരു അക്ഷരപ്പിശക് കണ്ടു "വഗ്ദാവുക" എന്നതു "വക്താവാവുക" എന്ന് തിരുത്തുക. അങ്ങനെ ആ ശബ്ദവും കേട്ട് നന്നായി അവതരിപ്പിച്ചു. ആശംസകള്‍

      ഇല്ലാതാക്കൂ
    2. ആദ്യവായനക്ക് നന്ദി മാഷെ. തിരുത്തിയിട്ടുണ്ട്.
      എന്തൊക്കെ മാറ്റങ്ങള്‍ സംഭവക്കുമ്പോഴും അവിടെ അനിവാര്യമായ ചിലത് സംഭവിക്കും എന്നോര്‍ക്കാതെ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങിനെയല്ലേ അവസാനം എന്നൊരു തോന്നല്‍ ...

      ഇല്ലാതാക്കൂ
  2. കഥ കേട്ടു. വളരെ നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. പെണ്ണിന്‌ എവിടെയും രക്ഷയില്ല. മനുഷ്യനായാലും, മൃഗമായാലും, പക്ഷിയായാലും വേട്ടയാടപ്പെടുന്നു. കാലോചിതമായ കഥ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  4. വളരെ താല്‍പ്പര്യത്തോടെയാണ് വായിച്ചത്. എന്താവും പരിണതി എന്നു ഊഹിച്ചതെയില്ല. എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയാലും അനിവാര്യമായ വിധിയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നാണോ പറഞ്ഞു വെച്ചത്.? ചുറ്റും കാണുന്ന അതിക്രമങ്ങള്‍ നമ്മെ പുതിയ രക്ഷാമാര്‍ഗ്ഗങ്ങള്‍ തിരയാന്‍ പ്രേരിപ്പിക്കുന്നു. എന്നിട്ടും രക്ഷയില്ല. കഥ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. അതാണ്‌ ഉദ്യേശിച്ചത്.
      മനുഷ്യനെ പക്ഷിയുടെ ഓരം ചേര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതൊരു പുതിയ കണ്ടുപിടുത്തം ആകുമ്പോഴും ചില രക്ഷകള്‍ പ്രതീക്ഷിക്കുന്നു എന്ന് വരിലും പക്ഷി നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങള്‍ അങ്ങിനെ തന്നെ നിലനില്‍ക്കുന്നു.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  5. സ്ത്രീയായത് കൊണ്ട്മാത്രം ആരും അപകടത്തില്‍ പെടുന്നില്ല ല്ലേ; പറവ ആണായാലും പെണ്ണായാലും വേട്ടക്കാരന്‍ വെടിവെച്ചിടും. വേട്ടക്കാരന്മാര്‍ ഇല്ലാത്ത ഒരു ലോകം അതാണ് ജനിതക മാറ്റത്തിലൂടെ സൃഷ്ടിക്കേണ്ടത്. ആദ്യം ആ വേട്ടക്കാരന്‍ ജീനിനെ കണ്ടെത്തി നശിപ്പിക്കാം.
    ***************************
    കഥ സാമാന്യ നിലവാരം പുലര്‍ത്തി.... എങ്കിലും മനസ്സില്‍ തങ്ങുന്ന ഒന്നും കിട്ടിയില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേട്ടക്കാരന്മാര്‍ ഇല്ലാത്ത ഒരു ലോകം അതാണ് ജനിതക മാറ്റത്തിലൂടെ സൃഷ്ടിക്കേണ്ടത്.

      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  6. കഥ വായിച്ചു .
    കേട്ടില്ല ..
    ഇനിയും വന്നു കേള്‍ക്കാല്ലോ .
    കഥാന്ത്യം അങ്ങിനെയാകും എന്ന് കരുതിയില്ല ..
    പക്ഷെ അങ്ങനെ ആവാതെയും വയ്യല്ലോ
    അതാണല്ലോ കഥ നല്‍കുന്ന സന്ദേശം ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. അങ്ങിനെയാണല്ലോ സംഭവിക്കുക അല്ലേ അഷറഫ്.
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  7. റാംജി മാഷെ,
    കഥ കേട്ടു.
    നന്നായിരിക്കുന്നു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. ക്ലൈമാക്സ് പ്രതീക്ഷിക്കാത്തതായി..വീണ്ടും റാംജിസാബില്‍ നിന്നും വ്യതസ്തമായ ഒരു കഥതന്നെ, വായിക്കുമ്പോഴേ മനസ്സില്‍ തങ്ങുന്നുള്ളൂ..കേള്‍ക്കുമ്പോള്‍ ശെരിക്കങ്ങോട്ടു ഏല്‍ക്കാത്തപോലെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കുന്നത് പോലെ കേള്‍ക്കുമ്പോള്‍ അത്ര മനസ്സില്‍ തങ്ങില്ല എന്ന് തോന്നുന്നു. പ്രത്യേകിച്ചും സംഭാഷണങ്ങള്‍ ഒരുജാതി ആകുമ്പോള്‍ . എന്നാലും വായിക്കാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ കേള്‍ക്കാമല്ലോ എന്ന് കരുതിയാണ് അങ്ങിനെ ചെയ്തത്.
      നന്ദി സിദ്ധിക്ക നയം വ്യക്തമാക്കിയതിന് .

      ഇല്ലാതാക്കൂ
  9. പുതിയ അറിവുകളും സങ്കല്പങ്ങളും കഥാകാരന്
    ഭാവനയും ശാസ്ത്രഞ്ഞന്മാര്‍ക്ക് പരീകഷണത്തിന്
    അവസരവും ഉണ്ടാക്കുന്നു.

    വിമാന യാത്രയും ചന്ദ്ര യാത്രയും ഒക്കെ ആദ്യം കഥകള്‍
    ആയിരുനല്ലോ.പിന്നെ അവ യാധര്ത്യങ്ങള്‍ ആയി..
    ജനിതക പരീക്ഷണങ്ങളുടെ പരിണാമം ഇങ്ങനെയും
    ആവാം.നല്ല ഭാവന.

    എന്നാലും പാവം മായക്കു ഒരു അവസരം കൂടി കൊടുക്കാമായിരുന്നില്ലേ
    രാംജി? കഥയല്ലേ?അപ്പോള്‍ ഭവിഷ്യത്തിന്റെ ഗൌരവം മനസ്സിലാവില്ലല്ലോ
    അല്ലെ?

    ഇനി കഥ ഒന്ന് കേട്ട് നോക്കട്ടെ.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മയക്ക് അവസരം കൊടുക്കാന്‍ നമുക്ക് വെറുതെ പറയാനല്ലേ കഴിയൂ. അനിവാര്യമായത് സംഭവിക്കാതിരിക്കില്ലല്ലോ.

      "പുതിയ അറിവുകളും സങ്കല്പങ്ങളും കഥാകാരന്
      ഭാവനയും ശാസ്ത്രഞ്ഞന്മാര്‍ക്ക് പരീകഷണത്തിന്
      അവസരവും ഉണ്ടാക്കുന്നു."
      സത്യത്തില്‍ ഇത് മാത്രമാണ്
      സംഭവിക്കുന്നത് അല്ലേ വിന്‍സെന്റ്?

      വളരെ നന്ദി.

      ഇല്ലാതാക്കൂ
  10. ജനിതക മാറ്റം,ഇന്നത്തെ പെൺകുട്ടികൾ വേട്ടക്കാരിൽ നിന്നും അനുഭവിക്കുന്ന ക്രൂരതകൾ ഒക്കെ ഉൾപ്പെടുത്തി വ്യത്യസ്ത്ഥമായ ഒരു കഥ റാം ജി ഇവിടെ പറഞ്ഞിരിക്കുന്നൂ..ഒറ്റനോട്ടത്തിൽ വായിച്ച് പോകാവുന്ന ഒരു കഥയല്ലിത്.വരികൾക്കിടയിലൂടെ വായിക്കുമ്പോളാണ് ഈ കഥക്ക് മികവേറുന്നത്...റാംജീ...ഒരു വലിയ നമസ്കാരം....

    മറുപടിഇല്ലാതാക്കൂ
  11. ഇന്നത്തെ കാഴ്ചകള്‍ കണ്ട്,പ്രതികരിക്കാന്‍ ഉള്ളത് കഥയിലൂടെ ഒരുപരിധി പറയാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  12. റാംജി ചേട്ടാ,
    ഇ-മഷിയില്‍ വായിച്ചിരുന്നു.
    വീണ്ടും കാല്പനികതയുടെ ലോകത്തേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയി. എങ്കിലും എ പരീക്ഷണങ്ങള്‍ നാളെ സംഭവിച്ചു കൂടായ്കയില്ല. ഏത് മുഖമൂടി അണിഞ്ഞാലും, എത്ര തയ്യാറെടുപ്പുകള്‍ നടത്തിയാലും വിധിയെ അകറ്റി നിര്‍ത്താന്‍ ആവില്ല എന്ന സത്യമാണ് കൂടുതലും എനിക്ക് കിട്ടിയത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിധി എന്നതിനേക്കാള്‍ പ്രപഞ്ചത്തിലെ ചില അനിവാര്യതകള്‍ എന്ന് കാണാനാണെനിക്കിഷ്ടം.
      നന്ദി ജോസെലെറ്റ്.

      ഇല്ലാതാക്കൂ
  13. കഥയിലൂടെ കടന്നുപോകുമ്പോള്‍ത്തന്നെ ,അതിലൂടെ പറയാന്‍ ശ്രമിച്ച കാര്യങ്ങളേക്കുറിച്ചുള്ള ചില ചിന്തകള്‍ മനസ്സില്‍ കടന്നുവരുന്നുണ്ട്.കഥയുടെ പരിസരങ്ങള്‍ പരിചിതമാക്കിയത്വളരെ ആസ്വാദനത്തിന് എളുപ്പമായി.വളരെ ഗൌരവമായ ഒരു വായനക്ക് അര്‍ഹതയുള്ള വിഷയം .ആകാംക്ഷയോടെ വായിച്ചവസാനിപ്പിച്ചു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബെഞ്ചാലിയുടെ ലേഖനമാണ് ഈ കഥയ്ക്കുള്ള ആധാരം.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  14. ഇ-മഷിയില്‍ വായിച്ചിരുന്നു.

    കാല്പനികതയോട് ചേര്‍ന്ന് നില്‍ക്കുമ്പോളും കാലോചിതമായ കഥ.. വരികള്‍ക്ക് മികവും അഴകും. രാംജിയെട്ടന്‍ പലപ്പോളും അത്ഭുതമാവുന്നത് ഇത്തരം പരീക്ഷണങ്ങള്‍ എടുത്തു വിജയിപ്പിക്കുംപോള്‍ തന്നെയാണ്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രോത്സാഹനങ്ങള്‍ എപ്പോഴും കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കും.
      നന്ദി റൈനി

      ഇല്ലാതാക്കൂ
  15. കഥ എഴുതിയാ ആൾതന്നെ കഥപറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്, നല്ല അനുഭവം നൽകി
    നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  16. കഥ വായിച്ചു, കഥ കേട്ടു. രണ്ടും ഇഷ്ട്ടപ്പെട്ടു. പറയാന്‍ ഈ കഥ തന്നെ തിരഞ്ഞെടുത്തതും നന്നായി.

    ശാസ്ത്രത്തിനെതിരെ ഏകപക്ഷീയമായ നിലപാടുകള്‍ എടുക്കുന്നതില്‍ നിന്നും എഴുത്തുക്കാര്‍ക്ക് പോലും പിന്‍വലിയാന്‍ കഴിയാത്തതില്‍ മാത്രമാണ് അല്‍പ്പം നിരാശ തോന്നിയത്. കഥ വായിക്കുമ്പോള്‍ വിലയിരുത്തമ്പോള്‍ ഇതൊന്നും പരിഗണിക്കേണ്ടതില്ലായിരിക്കാം. ജനിതകശാസ്ത്രത്തിന്‍റെ നാം അനുഭവിക്കുന്ന അസ്സന്ഖ്യം ഗുണഫലങ്ങളെ നമ്മളില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ, അതിന്‍റെ ദോഷവശങ്ങളെ കുറിച്ചും കച്ചവടതാല്‍പ്പര്യങ്ങളെ കുറിച്ചും ഉത്കണ്ടരായവര്‍ അതിലും വളരെ അധികമാണ്. അത് കൊണ്ടാണ് അത്തരം കാര്യങ്ങളിലേക്ക് കൂടിയുള്ള സൂചനകള്‍ കൂടി കഥകളില്‍ പോലും പ്രതീക്ഷിക്കുന്നത്. മോശം വായനക്കാരന്‍റെ അതിമോഹം നല്ല എഴുത്തുക്കാരന്‍ തള്ളികളയുമെന്ന ബോധ്യത്തോടെ തന്നെയാണ് എന്‍റെ അഭിപ്രായം പറഞ്ഞത്. :) ആശംസകള്‍ റാംജി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കുമ്പോള്‍ വരുന്ന ചില കാണായ്കകള്‍ കേള്‍വിയിലൂടെ ലഭിച്ചെങ്കിലോ അല്ലേ റോഷന്‍... ...

      എല്ലാ കാര്യങ്ങള്‍ക്കും രണ്ടു വശങ്ങള്‍ ഉണ്ടല്ലോ. ഏതെങ്കിലും ഒന്നല്ലേ ഒരു തവണ പറയാന്‍ കഴിയുന്നത്. രണ്ടും കൂടി ആയാല്‍ ആകെ ഒരു കുഴമറിയലാവില്ലേ സംഭവിക്കുക. ഇവിടെ അന്തിമ ഫലത്തില്‍ സംഭവിക്കുന്ന ചില കാണായ്കകളെ സൂചിപ്പിക്കാന്‍ ശ്രമിച്ചു എന്നേയുള്ളു. സന്താനോല്പാദാനത്തിനായി ധാരാളം ഗുണഫലങ്ങള്‍ ശാസ്ത്രം നമുക്ക് നല്‍കിയിട്ടുണ്ട് എന്നത് ഓര്‍ക്കാതെയോ കാണാതെയോ അല്ല അവതരിപ്പിച്ചത്. അത് വേറൊരു വശമല്ലേ. ഈ കഥയുമായി ബന്ധപ്പെടുന്നതല്ലല്ലോ എന്നാണ് ഞാന്‍ കാണുന്നത്.
      വിശദമായ വായനക്കും കേള്‍വിക്കും വളരെ വളരെ നന്ദി റോഷന്‍.

      ഇല്ലാതാക്കൂ
    2. റാംജി പറഞ്ഞത് നൂറ് ശതമാനം ശെരിയാണ് എന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ഞാന്‍ പറഞ്ഞ പോലെ രണ്ടു വശവും പറയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മനോഹരമായ ഈ കഥ, വികൃതമായ ഒരു ലേഖനമായി പോയേനെ :) മാത്രമല്ല പറയാതിരുന്ന വശത്തിന് ഈ കഥയില്‍ യാതൊരു പ്രസക്തിയും ഇല്ല.

      നന്ദി റാംജി, അപ്പോള്‍ അടുത്ത കഥയില്‍ കാണാം - ശാസ്ത്രം തുന്നിച്ചേര്‍ത്ത ചിറക്, അരിഞ്ഞു വീഴ്ത്തുന്ന കഥ :)

      ഇല്ലാതാക്കൂ
    3. ഈ സ്നേഹത്തിലും ആത്മാര്ത്ഥതയിലും
      ഏറെ സന്തോഷം.

      ഇല്ലാതാക്കൂ
  17. വ്യത്യസ്ത്യമായ രചന,ഭാവന. ഒരിടത്തും രക്ഷയില്ലെന്നു വന്നിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  18. നന്നായിട്ടുണ്ട് എന്നാലും എന്തോ എനിക്കിഷ്ടമായില്ല. ഇരകളെ പിന്നെയും പിന്നെയും എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്. വേട്ടക്കാരനു എവിടെയും ഒരു കുഴപ്പവുമില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രക്ഷക്കു വേണ്ടി ശ്രമിക്കുമ്പോള്‍ കാണാതെ കിടക്കുന്ന ചില അനിവാര്യതകള്‍
      നന്ദി മുല്ല.

      ഇല്ലാതാക്കൂ
  19. കാലോചിതവും , ചിന്തൊദ്ദീപകവുമായ ഒരു വ്യത്യസ്ത കഥ റാംജി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . വായനയില്‍ ശബ്ദ ക്രമീകരണം നടത്തിയപ്പോള്‍ ഏറെ ഭംഗിയായി ഭാവുകങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  20. കലോചിതമായ കഥ, പ്രീയ ഏട്ടാ ............!
    പുതിയ പുതിയ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍
    മറഞ്ഞിരിക്കുന്ന അപകടങ്ങള്‍ , തെളിഞ്ഞു വരുന്ന
    ലാഭങ്ങളേക്കാള്‍ പതിയിരിക്കുന്ന പലതും .....
    ഒരു കുഞ്ഞ് എന്ന മോഹത്തിനപ്പുറം , പരീക്ഷണങ്ങളുടെ
    മേച്ചില്പുറങ്ങളിലേക്ക് പറക്കുന്ന മനസ്സുള്ള മധൂ ..
    പുതിയ ലോകത്തില്‍ പുതിയ ചിന്തകളുടെ ആകെതുകയാണീ കഥ...
    എന്നാല്‍ അവസ്സാന ഭാഗം ഏറേ മനൊഹരവും കൂടേ സങ്കടവും കൊണ്ട് വന്നൂ ..
    രണ്ടു മുഖങ്ങളിലൂടെ ചിലതു പറഞ്ഞു വച്ചു ഏട്ടന്‍ ...
    ചിറകുകളില്ലാത്ത മാലാഖകുട്ടികള്‍ വരെ ഇരയാണിന്ന് ..
    ചിറകുള്ളതിനേയും കണ്ണുകള്‍ വെറുതെ വിടുന്നില്ല .........
    ആദ്യം തൊട്ട് അവസ്സാനം വരെ എന്തൊക്കെയോ പറയാനുള്ള
    തുടക്കമേകുന്ന ബിന്ദുവാണ് ഒരൊ വരികളും ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റിനി എപ്പോഴും ഇങ്ങിനെയാണ്‌.
      ഞാന്‍ വലുതാക്കി പറയുന്ന കഥ വളരെ ലളിതമായി സുന്ദരമായി
      നാലഞ്ചു വരികളില്‍ വളരെ വ്യക്തമാക്കുന്നു.
      അത് വായിക്കുമ്പോള്‍ വളരെ സന്തോഷമാണ്.
      കാരണം ഞാന്‍ എഴുതിയത് മറ്റുള്ളവര്‍ എങ്ങിനെ മനസ്സിലാക്കുമോ ആവോ
      എന്ന വേവലാതിക്കാണ് ഉത്തരം കിട്ടുന്നതെന്ന സന്തോഷം.

      വളരെയേറെ സന്തോഷം റിനി.

      ഇല്ലാതാക്കൂ
  21. അജ്ഞാതന്‍3/07/2013 12:09:00 PM

    ഇ മഷിയിൽ വായിച്ചിരുന്നു..
    എഡിറ്റോറിയൽ ബോർഡിൽ വെച്ച് തന്നെ.. ഒരു സ്വപ്നലോകത്തിലേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ട് പോകുന്ന രചന. അവസാന ഭാഗം എന്താണു സംഭവിക്കുക എന്നുള്ള ആകംക്ഷ നില നിർത്തുവാനും കഴിഞ്ഞു..നല്ലൊരു വായനാനുഭവം പകർന്നു നൽകിയതിനു നന്ദി..

    മറുപടിഇല്ലാതാക്കൂ
  22. മിക്ക ദിവസങ്ങളിലും എന്‍റെ സ്വപ്നത്തില്‍ ഞാന്‍ വെള്ളത്തില്‍ നീന്തുന്ന ( അതെനിക്ക് വളരെ ഇഷ്ടാണ്) അതെ ലാഘവത്തോടെ പതുക്കെ പതുക്കെ പൊങ്ങി, പൊങ്ങി യങ്ങനെ ആകാശത്തില്‍ പറക്കുന്നതായി കാണാറുണ്ട്‌.സ്വപ്നത്തില്‍ തന്നെ ഇത് സ്വപ്നമല്ല എന്ന് തെളിയിക്കാന്‍ നുള്ളി നോക്കുന്നതും കാണും. ഉറക്കമുണരുമ്പോ അയ്യോ അതും സ്വപ്ന മായിരുന്നു എന്നറിയും. ഈ കഥ വായിച്ചപ്പോള്‍ അതാണ്‌ ഓര്‍മ വന്നത്. കഥ മുഴുവനും വായിച്ചു തീര്‍ന്നപ്പോള്‍ എനിക്ക് പറക്കണ്ടാ എന്നും തോന്നി!
    നല്ല കഥ, ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വീമാനം ഉണ്ടാകുന്നതിനു മുന്പ് ആകാശത്തിലൂടെ യാത്ര ചെയ്യുന്നത് സ്വപ്നം കണ്ടവരും ഉണ്ടാകാം അല്ലേ അനിത. ഇന്ന് സ്വപ്നങ്ങള്‍ക്കും അപ്പുറമാണ് ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം. അവിശ്വസനീയമായ പലതും കണ്മുന്നില്‍ . ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ കുമിഞ്ഞു കൂടുമ്പോഴും ഒഴിവാക്കാനാവാതെ പലതും നിലനില്‍ക്കുന്നു.
      നന്ദി അനിത.

      ഇല്ലാതാക്കൂ
  23. തികച്ചും വ്യതസ്തമായ ഒരു കഥാശൈലി . ബെന്ജാലിയുടെ ലേഘനം വായിച്ചിരുന്നു .ആ ലേഖനത്തിലെ ആശയത്തില്‍ നിന്നും മെനഞ്ഞെടുത്ത കഥ - നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബെഞ്ചാലിയുടെ ഓരോ ലേഖനവും ഒരുപിടി അറിവുകളുമായാണ് നമുക്ക് മുന്നില്‍ എത്തുന്നത്.
      നന്ദി ഫൈസല്‍

      ഇല്ലാതാക്കൂ
  24. വ്യത്യസ്തമായ കഥാതന്തു കഥയ്ക്ക് പുതുമ സമ്മാനിച്ചു. ഭാവനയുടെ മിന്നലാട്ടങ്ങൾ ആകർഷകം.

    മറുപടിഇല്ലാതാക്കൂ
  25. നല്ല കഥ
    മനോഹരമായി പറഞ്ഞിരിക്കുന്നു.
    വായിച്ചു കഴിഞ്ഞിട്ടും
    മനസില്‍
    സങ്കടസ്പര്‍ശം ബാക്കി.
    ആശംസകള്‍!!!
    സസ്നേഹം
    അജിത

    മറുപടിഇല്ലാതാക്കൂ
  26. ജനിതകസാങ്കേതികവിദ്യയിലൂടെ സൃഷ്ടിക്കപ്പെട്ട ആ പെൺകുട്ടിയിലൂടെ ഇന്നത്തെ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഒരു പരിഹാരനിർദേശത്തിലാക്കാണോ കഥ വളർന്നു വരുന്നത് എന്ന് വായനയുടെ ഒരു വേളയിൽ ചിന്തിച്ചു. പക്ഷേ അത്തരം ഏച്ചുകെട്ടലുകൾക്കും അതിഭാവുകത്വത്തിനും ഇടകൊടുക്കാതെ അസാധാരത്വത്തിൽ ഒരു സാധാരണത്വവും മിതത്വവും കഥയിൽ കൊണ്ടുവന്നത് കഥാകാരന്റെ മിടുക്കുതന്നെ. നിലാവിലൂടെ ആകാശമേലാപ്പിൽ മാതാപിതാക്കൾ നോക്കി നിൽക്കെ ആ പെൺകുട്ടി പറക്കാൻ തുടങ്ങിയ ഭാഗമാണ് കഥയിലെ ഏറ്റവും ഉജ്വലമായിത്തോന്നിയത്. പിന്നീട് വിഹായസ്സിന്റെ മേലാപ്പിലൂടെ കൗതുക്കക്കാഴ്ചകളിലേക്ക് പറന്നുനീങ്ങിയ പെൺകുട്ടിയുടെ പതനത്തിലൂടെ അസ്വാഭാവികതകളിലേക്ക് നീക്കാതെ കൃത്യമായ ഒരു പരിണാമത്തിലേക്ക് കഥയെ നയിക്കാൻ കഥാകൃത്തിന് സാദ്ധ്യമായിരിക്കുന്നു.......

    നല്ലൊരു വായനാനുഭവം തന്ന കഥക്ക് പ്രണാമം.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായന വ്യക്തമാക്കുന്ന ഇത്തരം അഭിപ്രായങ്ങള്‍ എപ്പോഴും സന്തോഷം നല്‍കുന്നു മാഷെ.
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  27. കഥ വായിച്ചില്ല കേട്ട്....മനോഹരമായി പറഞ്ഞ കഥ പറയിച്ചു കേള്‍ക്കുന്നത് ഒരു സുഖം തന്നെ ആണേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓഡിയോ ചേര്‍ത്തത് നന്നായി അല്ലേ?
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  28. പെണ്ണിന്` എവിടെയും രക്ഷയില്ല അല്ലേ..
    വേട്ടായാടപ്പെടാന്‍ വിധിക്കപ്പെട്ടവള്‍ ..
    നന്നായി പറഞ്ഞു..
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  29. katha vaichu ishtamai. kelkkan pattilla ente net valre durbbalam aanu. abhinnandanangal. iniyum putiya pareekshanangal kaanaanum vaikkanum kazhiyatte .......

    മറുപടിഇല്ലാതാക്കൂ
  30. ഡിയര്‍ പട്ടേപ്പാടം
    കഥ നന്നായി അവതരിപ്പിച്ചു . 'സംഭാഷണങ്ങള്‍' വളരെ ഭംഗിയായി എഴുതി . ആശംസകള്‍ .
    ജനിതക മാറ്റം തന്നെയാണ് വിഷയം എങ്കിലും കഥക്ക് അല്പം കൂടി മനോഹരമായ ഒരു തലക്കെട്ട് നല്‍കാമായിരുന്നു .
    കഥയിലെ മായ മനപ്പറമ്പില്‍ എത്തുമ്പോള്‍ സൃഷ്ടിച്ച നാടകീയത ദുര്‍ബലമായിപ്പോയി എന്ന് എനിക്ക് അഭിപ്രായം ഉണ്ട് . താങ്കളെ പോലെ എഴുതിത്തെളിഞ്ഞവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാവാം അത് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തലക്കെട്ട്‌ മാറ്റിയാല്‍ കഥയിലെ കാര്യം മാറ്റിച്ചിന്തിചെങ്കിലോ എന്നൊരു സംശയമായിരുന്നു ഇങ്ങിനെ കൊടുക്കാന്‍ പ്രേരിപ്പിച്ചത്.
      മനപ്പറമ്പിലെ സംഭവം ദുര്‍ബലമാണെന്ന് എനിക്കും തോന്നായ്കയില്ല. പക്ഷെ അതിനപ്പുറത്തേക്ക് എനിക്കായില്ല എന്നതാണ് കാര്യം. അവിടെ സാധാരണ ഒരു വേട്ടക്കു പകരം മറ്റൊന്ന് എന്ന് ചിന്തിക്കാതിരുന്നില്ല. കഴിഞ്ഞില്ല. അപ്പോള്‍ പിന്നെ ഒരു സാധാരണ സംഭവത്തിലൂടെ പറഞ്ഞു.
      കാര്യമാത്രപ്രസക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയത് വളരെ സന്തോഷം നല്‍കുന്നു.
      വളരെ വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  31. ഭാവന നന്നായിരിക്കുന്നു. വേട്ടയാടുന്നവന്‍ വേട്ടയാടിക്കൊണ്ടിരിക്കും. പാവം ഇര. സ്വാഭാവികമായ ഈ പ്രവണതയാണ് മാറ്റപ്പെടെണ്ടത് - അതിനെന്തു വഴി?
    ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  32. കുറെ നാളായി ഈ വഴിയൊക്കെ വന്നിട്ട്.. കഥ വായിച്ചു...കേള്‍ക്കാന്‍ പറ്റിയില്ല... ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലല്ലോ...അതോ ഇവിടുത്തെ കുഴപ്പമാണോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ചിലപ്പോള്‍ അങ്ങിനെയാണ് കേള്‍ക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് വേറെ ഒന്നിലാക്കി ഇപ്പോള്‍
      നന്ദി ഹാഷിക്.

      ഇല്ലാതാക്കൂ
  33. ഇതൊരു പുതുമയുള്ളൊരു കഥയായിരുന്നു. പക്ഷേ ഇത്‌ ഇവിടെ വച്ച്‌ നിർത്തേണ്ട കാര്യമില്ലായിരുന്നു. ഈ മായയെ വച്ച്‌ അത്ഭുത കഥകൽ ഇനിയും എഴുതാവുന്നതേയുള്ളു. ഈ മായ താങ്കളുടെ ഒർ സ്റ്റാർ കഥാപാത്രമാവട്ടെ.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മായയെ അവിടെ തന്നെ അവസാനിപ്പിച്ചു. ഇനി വേറെ ഒന്ന് നോക്കാം.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  34. വാസ്തവമാകാമല്ലേ റാംജിയേട്ടാ...

    മറുപടിഇല്ലാതാക്കൂ
  35. വളരെ അടുക്കും ചിട്ടയോടും കൂടി എഴുതിയിരിക്കുകയാണല്ലോ ഇത്തവണ..
    ലോകത്തിലെ നവീന മായ ജനിതികമാറ്റത്തിലൂടെയുണ്ടായ മായക്ക് പോലും ക്രൂരമായ
    വേട്ടക്കാരുടെ തുപ്പാക്കിയിൽ നിന്നും പറന്നകലുവാൻ സാധിക്കുന്നില്ല..അല്ലേ ,ഒപ്പം ഭായിയുടെ
    കഥാരംഗത്തുള്ള ഇത്തരം ജനിതിക പരീക്ഷണങ്ങളൂം വിജയിച്ചു കാണൂന്നതിൽ സന്തോഷം...

    പിന്നെ ഭായിയുടെ ഘനഗാംഭീര്യ ശബ്ദത്തിലുള്ള ഇക്കഥയുടെ
    ആവിഷ്കാരം കേൾക്കുവാൻ ...ജസ്റ്റ് ഞാനിതിനെ ഡൌൺ ലോഡ് ചെയ്ത് വെച്ചിട്ടുണ്ട് ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യനല്ലേ..ചില തോന്നലുകളോക്കെയാണ് ഭായി പറഞ്ഞത്. ജനതിക പരീക്ഷണമാകുമ്പോള്‍ കണകുണ എന്ന് എഴുതിയാല്‍ ശരിയാവില്ലല്ലോ. കുറെ എഡിറ്റിങ്ങിനു ശേഷമാണ് ഇങ്ങിനെയെങ്കിലും ആക്കിയെടുത്തത്.

      വായിച്ചിട്ട് വേണ്ടത്ര കിട്ടില്ലെങ്കില്‍ കേള്‍ക്കാലോ എന്ന് കരുതി ഓഡിയോ ചേര്‍ത്തതാണ്. ചെവിയില്‍ വെച്ച് കിടന്ന് കഥ കേള്‍ക്കാലോ. ഹ ഹ
      നന്ദി ഭായി.

      ഇല്ലാതാക്കൂ
  36. പ്രിയ മാഷെ,
    വളരെ ഇഷ്ടമായി കഥ
    കാലോചിതം
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
  37. ഇനി ഇങ്ങിനെയും പരീക്ഷണങ്ങള്‍ നടക്കുമോ എന്തോ? എന്നാലും വേട്ടക്കാരന്‍ അപ്പോഴും ഉണ്ടാവൂലോ...

    നല്ല കഥ. കേട്ടപ്പോഴും ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേട്ടക്കാരന്‍ പണ്ട് മുതലേ ഉണ്ട്. കാലത്തിനനുസരിച്ച് ഭാവം മാറും എന്നെ ഉള്ളു. പരീക്ഷണത്തിനു നിന്നു കൊടുക്കാന്‍ ആളുള്ളിടത്തോളം കാലം പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഇല്ലെങ്കില്‍ ആളെ ഉണ്ടാക്കി പരീക്ഷണം നടത്തും! വരും കാലങ്ങളില്‍ ഇങ്ങിനെ ഒക്കെ നടക്കും എന്നാണ് കാലത്തിന്റെ ഗതി കാണിക്കുന്നത് എന്ന് തോന്നുന്നു.

      നന്ദി മുബി.

      ഇല്ലാതാക്കൂ
  38. വ്യത്യസ്തമായ പ്രമേയം എന്നതിലുപരി കഥ പറഞ്ഞ രീതിയും പ്രശംസയർഹിക്കുന്നു. മഷിയിൽ വായിച്ചിരുന്നു.... വേട്ടക്കാരൻ ചുറ്റും പരതി നടക്കുകയാണ് നല്ല ഒരു ഇരക്ക് വേണ്ടി.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേട്ടക്കാരന്‍ ഇന്നലെയും ഇന്നും നാളെയും ഉണ്ടാകും, കാലാനുസൃതമായ മാറ്റങ്ങളോടെ!
      നന്ദി മോഹി.

      ഇല്ലാതാക്കൂ
  39. പിതാവിന്റെ അങ്കലാപ്പും ശാസ്ത്രത്തിന്റെ വളര്‍ച്ചയും കഥാകാരന്റെ ഭാവനയും
    ഇത് നന്നായി എന്നല്ല വളരെ നന്നായി

    പക്ഷെ മായയില്‍ ഒരു പക്ഷി സ്വഭാവം വന്നു.. അത് ശാസ്ത്രത്തിന്റെ പരാജയം..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശാസ്ത്രമായാലും എന്തായാലും നിലവില്‍ ലഭിക്കുന്ന ഫലം മാത്രമാണ് നോട്ടം എന്നതാണ് പ്രശ്നം. പുറകെ സംഭവിക്കാവുന്ന ദോഷങ്ങള്‍ പ്രശ്നമാക്കാതാവുന്നു.

      വളരെ നന്ദി സുഹൃത്തെ നല്ല വായനക്ക്.

      ഇല്ലാതാക്കൂ
  40. കഥ വായിക്കുകയും കേള്‍ക്കുകയും ചെയ്തു. ഈ പരീക്ഷണവും വളരെ ഇഷ്ടമായി. എത്ര നന്നായി എഴുതിയാലും പിന്നെ എഴുതുമ്പോള്‍ ആ മോള്ഡ് തകര്‍ത്ത് എഴുതുവാന്‍ കഴിയുന്നവനാണ് എഴുത്തുകാരന്‍. റാംജി അത് ഭംഗിയായി ചെയ്യുന്നു. അസാധാരണ കാലഘട്ടം അസാധാരണ സ്വപ്‌നങ്ങള്‍ തേടുന്നു. അത് കഥയിലും പ്രതിഫലിക്കുക സ്വാഭാവികം. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഇക്കഥ നാളെ യാഥാര്‍ത്യമാവില്ല എന്ന് പറയാനാവില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാളെ എന്നത് എന്താണെന്ന് നമുക്കൊന്നും ഊഹിക്കാന്‍ കഴിയാത്ത വിധത്തില്‍ മുന്നേറുകയാണ്, നല്ലതോ ചീത്തയോ ഒക്കെയായി. സാധ്യത തള്ളിക്കളയാനാവില്ല.
      നന്ദി സലാം ഭായി.

      ഇല്ലാതാക്കൂ
  41. ഇതൊക്കെയാണെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിയെ ആര്‍ക്കും തടയാനാവില്ലല്ലോ,റാംജി. ഒന്ന്, അതിന്റെ ആവശ്യക്കാര്‍ ഏറുന്നു. രണ്ട് പുരോഗതിയുടെ ഉടമസ്ഥാവകാശം ആഗോള കോര്‍പ്പറേറ്റുകള്‍ക്കാണ് - അവരെ തടയാനുള്ള താല്പര്യവും ശക്തിയുമുള്ള ഭരണകൂടങ്ങള്‍പോലുമില്ല. പിന്നെ ആകെ ചെയ്യാവുന്നത് ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞതുപോലെ "ആദ്യം പിണക്കം,
    പിന്നെ ഇണക്കം, പിന്നെ വണക്കം" എന്ന നമ്മുടെ രീതി തുടരുക മാത്രമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മള്‍ എന്ത് രീതി തുടര്‍ന്നാലും നമ്മുടെ തോന്നലുകള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയില്ലല്ലോ ഭായി, സംശയങ്ങളും.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  42. ഈ കഥ കാണുവാന്‍ വൈകിയല്ലോ .
    പുലി കഥ പോലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥ കൂടി.
    എന്തെല്ലാം പ്രത്യേകതകളോടു കൂടി ജനിച്ചാലും പെണ് പക്ഷികളെ വേട്ടക്കാര്‍ വെറുതെ വിടില്ല അല്ലെ..?
    ഒരു കഥയായിരുന്നു എങ്കില്‍ കൂടി മായ മരിച്ചപ്പോള്‍ ഒരു സങ്കടം. കാരണം അവള്‍ ഒരു കൊച്ചു പെണ്കുട്ടിയല്ലേ..?( ഏതു കൊച്ചു പെണ് കുഞ്ഞിനെ കണ്ടാലും എനിക്ക് കൊതി വരും.എനിക്ക് കിട്ടാത്തത് കൊണ്ടായിരിക്കും :) )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേട്ടക്കാര്‍ എന്നും വേട്ടക്കാര്‍ തന്നെ. അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ തിരിവില്ല. വേട്ടക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇരയെ അവര്‍ ചതിച്ചു പിടിച്ചു കൊണ്ടിരിക്കും. അതിനനുകൂലമാക്കി സാഹചര്യത്തെ അവര്‍ തന്നെ സൃഷ്ടിക്കും.

      നന്ദി റോസ്.

      ഇല്ലാതാക്കൂ
  43. കഥക്ക് വേണ്ടി മാത്രം ഒരു കഥ എന്നേ എനിക്കു തോന്നിയൊള്ളു റാംജീ, വിഷയത്തിന്റെ പുതുമ അംഗീകരിച്ചുകൊണ്ട് തന്നെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥകളധികവും കഥകള്‍ക്ക് വേണ്ടിയാണെന്ന് എനിക്കും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  44. സത്യത്തില്‍ പുതിയവയെ സ്വീകരിക്കാനുള്ള ഒരുതരം ആകാംക്ഷയിലാണ്‌ ഞാനിപ്പോള്‍. ..........,............
    ഹ ഹ അഭിപ്രായം പറയാന്‍ വരെ ചേട്ടന്‍റെ വരികള്‍.....,...... ആശംസകള്‍,.... പുതുമയുള്ള പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഖമായി അല്ലേ കുട്ടാ?
      മനുഷ്യന്റെ ആകാംക്ഷകള്‍ .....
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  45. ശ്രീ രാംജിയുടെ കഥകള്‍ വിഷയ വൈവിധ്യം കൊണ്ട് എന്നും ശ്രദ്ധ നെടാറുണ്ട്. ഇവിടെയും സ്ഥിതി മറിച്ചല്ല. തിരഞ്ഞെടുത്ത വിഷയം കാലികം.

    മനപ്പറമ്പിലെ വെടിയൊച്ചകള്‍ വായനക്കാരന്റെ ഉള്ളിലും ആന്തലുകള്‍ തീര്‍ക്കുന്നു. ഇരയെ പോയിന്റ്‌ നോക്കി ആക്രമിക്കാനുള്ള കഴിവ് ഇന്നത്തെ വേട്ടക്കാര്‍ ആര്‍ജ്ജിച്ചിരിക്കുന്നു.

    കഥ ഇഷ്ട്ടമായി

    മറുപടിഇല്ലാതാക്കൂ
  46. സ്വീകരിച്ച വിഷയവും പശ്ചാത്തലവും വളരെ ഇഷ്ടമായി. താങ്കളുടെ രചനകളിലെ ഉന്നത നീലവാരം എന്നെ അസൂയപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  47. കഥ വായിച്ചു എന്നിട്ട് കേള്‍ക്കുകയും ചെയ്തു..
    അഭിനന്ദനങ്ങള്‍ റാംജി

    മറുപടിഇല്ലാതാക്കൂ
  48. വായിക്കാന്‍ വൈകി രാംജി നല്ല കഥ
    ആരും ചിന്തിക്കാത്തതാ ഇവിടുത്തെ ചിന്തകള്‍

    മറുപടിഇല്ലാതാക്കൂ
  49. ന്യൂ ജെനെറേഷന്‍ കഥ!

    വ്യത്യസ്തത ഇഷ്ടമായി മാഷേ.

    മറുപടിഇല്ലാതാക്കൂ
  50. കഥ കേട്ടപ്പോഴാണ് കൂടുതല്‍ ഇഷ്ട്ടായത് ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപ്പോള്‍ വായിച്ചത് അത്ര മോശം ആയില്ല അല്ലേ.
      നന്ദി നീലിമ.

      ഇല്ലാതാക്കൂ
  51. ഓഫ് ലൈന്‍ ആയിരുന്നു കഴിഞ്ഞ രണ്ടാഴ്ച്ച
    അതിനിടയില്‍ വന്ന പോസ്റ്റുകളൊക്കെ തേടിപ്പിടിച്ച് വായിച്ച് ഇന്നാണിവിടെ എത്തിയത്.

    കഥാസഞ്ചാരം പുതുവഴികളിലൂടെ തുടരൂ.

    ഓരോ കഥകളിലും രാംജി തരുന്ന വെറൈറ്റി ഒന്ന് വേറെ തന്നെ

    മറുപടിഇല്ലാതാക്കൂ
  52. ഈ കഥ വായിക്കാന്‍ പലവട്ടം ശ്രമിച്ചതാണ്.തുറന്നുകാണാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ ഇരിപ്പിടം വഴിയാണ്
    വന്നത്‌..,.
    ഇന്നത്തെ കാലഘട്ടത്തില്‍ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ അനുഭവിക്കുന്ന ആശങ്കകള്‍ ഉള്ളില്‍ തട്ടുംവിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.പറക്കാന്‍ കഴിവുലഭിച്ച കുട്ടിക്ക് അമാനുഷികസിദ്ധികള്‍
    കൂടി ലഭ്യമാക്കിയിരുന്നെങ്കില്‍,..
    ദുഷ്ടനിഗ്രഹത്തിനായി.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പന്‍ മാഷ്ക്ക് പലപ്പോഴായി എന്റെ ബ്ലോഗ്‌ ഇങ്ങിനെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു അല്ലേ? എന്താണ് എന്ന് എനിക്കും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല.
      നന്ദി വായനക്കും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  53. സുപ്രഭാതം..
    കഥകളിൽ ദർശിക്കാനാവുന്ന വിഷയ വൈവിദ്ധ്യവും പുതുമയും പലപ്പോഴായി ഇവിടെ നിന്ന് പഠിക്കാനാവുന്നു..
    വളരെ സന്തോഷവും നന്ദിയും അറിയിക്കട്ടെ..!

    ന്റെ ഡാഷ്ബോർഡിൽ ഈ കഥ നീക്കം ചെയ്തിരിക്കുന്നു എന്ന് കാണിക്കുന്നതിനാലാണു ട്ടൊ താമസിച്ചത്‌..

    മറുപടിഇല്ലാതാക്കൂ
  54. മറുപടികൾ
    1. ഇരിപ്പിടത്തില്‍ വായിച്ചിരുന്നു. അവിടെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം അറിയിക്കുന്നു .
      കഥയുടെ അവസാനഭാഗത്ത് വേട്ടക്കാരനും ഇരയും തന്നെ വരണം എന്നാണ് ഞാന്‍ കണ്ടത്. അത് പക്ഷെ ഇന്നത്തെ ഇരയും വേട്ടയും അല്ല. ഒരു പക്ഷിയെ വേട്ടയാടുന്ന സമ്പ്രദായം നിലനില്‍ക്കുമ്പോള്‍ പക്ഷിയുടെ രൂപം സ്വീകരിക്കേണ്ടി വരുമ്പോള്‍ ആ പക്ഷിയും(മനുഷ്യപ്പക്ഷി) ഇത്തരം വേട്ടയാടലുകള്‍ക്ക് ഇരയാകും എന്ന കണ്ടെത്തലിനു കഴിയാതെ വന്ന പരീക്ഷണം എന്നതാണ്.
      ഇരിപ്പിടത്തിന്റെ പിന്നിലെ പ്രയത്നങ്ങള്‍ക്ക് ആത്മാര്ത്തമായ നന്ദി.

      ഇല്ലാതാക്കൂ
  55. എന്റമ്മോ.... ഭാവന .. അപാര ഭാവന..... അവസാന ഭാഗമാണു കൂടുതൽ ഇഷ്ടമായത്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആകാശത്തു കൂടെ പറക്കുക എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്?
      നന്ദി സുമേഷ്.

      ഇല്ലാതാക്കൂ
  56. എനിക്കുമിഷ്ടാ പറക്കാന്‍ .. ഇടക്കൊക്കെ ഇങ്ങനെ പറക്കുന്നതിനെപറ്റി ആലോചിച്ചിട്ടുമുണ്ട്.

    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  57. ഇനി നാളെ ഇതും സംഭവിക്കാം. ശാസ്ത്രം വളര്‍ന്നു.
    പക്ഷെ മനുഷ്യന്‍? റാംജി, വളരെ നന്നായി കഥ പറഞ്ഞു.
    കഥ വളരെ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തിനും ഒരു പുതുമ ഉണ്ടായാല്‍ മതിയല്ലോ എന്ന വഴിക്കാണ് ചിന്തകളുടെ പോക്ക്.
      നന്ദി സുകന്യ.

      ഇല്ലാതാക്കൂ
  58. നന്നായിരിക്കുന്നു റാംജ്ജി സര്‍..!!
    മനുഷ്യന്‍ മനുഷ്യനായിതന്നെയിരിക്കട്ടെ..!! വിവേകത്തോടെ..!!
    അതാണ് ഈയുള്ളവന്റെ പ്രാര്‍ഥന

    മറുപടിഇല്ലാതാക്കൂ
  59. കാലോചിതമായ കഥ .. ഇഷ്ടായി ഒരുപാട്

    മറുപടിഇല്ലാതാക്കൂ
  60. മിനിപിസി3/20/2013 05:35:00 PM

    മായയെന്ന മാലാഖകുട്ടി , മോണ്‍സാന്റൊയുടെ ജനിതക വൈകല്യം ബാധിച്ച വിത്തുകള്‍ ....മണ്ണും മനുഷ്യനും ,സര്‍വ്വചരാചരങ്ങളും ദൈവത്തിന്‍റെ കയ്യൊപ്പോടു ഇരിക്കുന്നതാണു നല്ലത് . നല്ല ഇതിവൃത്തം , സര്‍ ഭാവുകങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  61. റാംജി എപ്പോഴും തൂലിക കൊണ്ട് പുതുമ വിരിയിക്കുന്നു. വെറുമൊരു പെണ്‍കുഞ്ഞിന്റെ ജനനം എന്നേ ആദ്യം തോന്നിയുള്ളൂ. പോകവേ പുതുമ മണത്തു.എന്തൊക്കെ ജനിതക മാറ്റം വരുത്തിയാലും പ്രകൃതിയില്‍ അതിനോടനുബന്ധിച്ച് പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരും എന്ന സത്യം ശാക്തീകരിച്ചിരിക്കുന്നു. ഇവിടെ വരാന്‍ വൈകി. സമയക്കുറവാണ്. നഷ്ടം എനിക്ക് തന്നെ.

    മറുപടിഇല്ലാതാക്കൂ
  62. ഇന്നാണ് വായിച്ചത്...നന്നായിട്ടുണ്ട്... :-)

    മറുപടിഇല്ലാതാക്കൂ
  63. ഞാന്‍ ഈ കഥ ഇപ്പോഴാണ് വായിച്ചത്.. നന്നായി മാഷേ... ക്ലൈമാക്സ് എനിക്ക് ആദ്യമേ പിടികിട്ടി കെട്ടോ... :)

    മറുപടിഇല്ലാതാക്കൂ
  64. റാംജി.വായിച്ചു കഴിഞ്ഞപ്പോൾ നല്ല സങ്കടം തോന്നി.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....